Monday, September 21, 2009

എന്റെ പ്രണയം .

അവര്‍ പ്രണയിക്കുകയായിരുന്നു
നീണ്ടു നിബിഡമായ കണ്പീളികളും ...........
മാന്തിളര്‍ ഗന്തമുള്ള മുടിയും ..........
വെളുത്തു തുടുത്ത കവിളുകളും ......
നിറഞ്ഞ മാറിടവും ഉള്ള ... അവളെ കുറിച്ച് പറയാന്‍
നൂറുനാവ് പോര എന്നുതോന്നുമായിരുന്നു.
ആ സ്നേഹവും സ്നേഹപ്രകടനങ്ങളും കാണുമ്പോള്‍
അവള്കുള്ള സ്നേത്തോളം വരില്ല അവന്റെ സ്നേഹം എന്ന്
മറ്റുള്ളവര്‍ക്കുപോലും തോന്നുമായിരുന്നു.
കുടുംബബന്ദങ്ങള്‍ അവരുടെ നിത്യ പ്രണയത്തിന്
എന്നും ഒരു വിലങ്ങുതടിയയിരുന്നു .അതായിരുന്നു അവരുടെ
പ്രണയജീവിതത്തിലെ ഒരേഒരു സങ്കടവും അലറിക്കരയുന്ന
കടലിലേക്ക്‌ കുതിച്ചുചാടുന്ന അത്മഹത്യക്കാരിയെപോലെ
അവന്റെ സമിഭ്യത്തിന് അവള്‍ വാശി പിടിക്കുമായിരുന്നു
പക്ഷെ രണ്ടുപേരും നിസ്സഹായരായിരുന്നു .എതിര്‍പ്പുകളെ
അവകനിക്കാനും തട്ടിക്കളയാനുംകഴിയതെനിന്ന അവര്‍ എടുത്ത
തീരുമാനമായിരുന്നു മരണം .ഒരുമിച്ചു ജീവിക്കാനായില്ലെന്കില്‍
ഒരുമിച്ചു മരിക്കുക എന്ന പഴഞ്ജന്‍ ആശയത്തില്‍ വിശ്വസിച്ച
അവര്‍ മരണത്തിലേക്കുള്ള കാല്‍ വെപ്പുകലുംയാണ് എത്തിയത്
മരണത്തിനും തങ്ങളെ വേര്‍പ്പിരിക്കാനാകില്ല എന്ന് തെളിയിക്കാനായി
അവര്‍ നടന്നു .അലറിക്കുതിച്ചു വരുന്ന തീവണ്ടിക്കു മുന്നിലേക്ക്
ഒരുമിച്ചു കൈ കോര്‍ത്തു പിടിച്ചു ചാടുമ്പോള്‍ അവള്‍ തന്റെ
കൈ പിടിയില്‍നിന്നു കൈ പിന്‍വലിച്ചോ എന്ന് അവനു തോന്നാതിരുന്നില്ല
രാജവേമ്പലയെപോലെ തീവണ്ടി കയറിയിറങ്ങി പലകഷ്ണങ്ങളായി
മരണ വേദനയില്‍ കിടന്നു പിടയുമ്പോള്‍ അവന്‍ കണ്ടുവോ ?
ഒരു ചെറു പുന്ചിരിയുമായി അവള്‍ നടന്നകലുന്നത്

ജീവിതം ജീവിതം


ജീവിതം ജീവിതം സ്വര്‍ഗീയനുഭൂതി പകര്‍ന്നുകൊടുത്ത്‌ പാലൂട്ടി ഉറക്കുന്നവര്‍ ,
രാത്രികളിലും പകലിന്റെ ഇരുളിലും അവര്‍ സമൂഹത്തിലെ മന്യരടക്കമുള്ള പലര്‍ക്കും
പ്രിയപ്പെട്ടവരാണ് . പക്ഷെ പകലിന്റെ പ്രകാശത്തില്‍ സമൂഹം അവരെ
കാണുമ്പോഴെല്ലാം കാര്കിച്ചുതുപ്പി. എന്നിട്ടും യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന തീ ചൂളകളില്‍
വെന്തെരിയുംപോഴും ഒരു നിയോഖം എന്നപോലെ രതിയുടെ സമസ്ത ഭാവങ്ങളും അവര്‍
ആവശ്യക്കാര്‍ക്ക് പകര്ന്നുകൊടുക്കും.ചോധ്യങ്ങല്‍ക്കെല്ലാം ഒരുത്തരമേ അവര്‍ക്ക് ഉള്ളു എല്ലാം ജീവിക്കാന്‍ വേണ്ടി
പ്രമാണിമാരുടെ അരമനയില്‍ ഉടുതുണി ഉരിഞ്ഞാടി നോട്ടുകെട്ടുകള്‍ ഹാന്‍ബാഗില്‍
തിരുകി സാമൂഹ്യ പ്രവര്‍ത്തകയെപോലെ മാരുതി സെന്നിലും ടോയോടകളിലും കാമകെളിക്കിടയില്‍
മാഞ്ഞുപോയ ചുണ്ടിലെ ലിപ്സ്ടിക്ക് നിറം മാറ്റി തേച്ചു പോകുന്നവളും സ്വന്തം ബാഗ്ലാവിലേക്ക് പണചാക്കുകളായ
മന്യന്മേറെ മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തി തന്റെ തുളുമ്പിനില്‍ക്കുന്ന ശരീര ഭാഗങ്ങളെ കൊണ്ടു
കാമരസം പകര്‍ന്നു നല്കീ പാരിതോഷികങ്ങള്‍ സ്വീകരിച്ചു കാറ്റിന്റെ താളത്തില്‍ കൈ വീശി
യാത്രയക്കുന്നവര്‍ക്കും സമൂഹം നല്‍കുന്നത് വിദേശ ഭാഷയില്‍ ഒരു പേര് കാള്‍ ഗേള്‍സ്‌ .......
എന്നാല്‍ പൊന്തക്കാടിന്റെ മറവിലും പഞ്ചായത്ത് കക്കൂസുകള്‍ക്ക് പുറകിലും ഇരുളിന്റെ മറവിലും
പ്രക്ര്തിയെ പട്ടുമെത്തയാക്കി കാമാവേശം പൂണ്ട മൂന്നാംക്ലാസ് പകല്‍മന്യരുടെ
നൈമിഷിക വികാരത്തിനു അറുതി വരുത്തിക്കൊണ്ട് കാല്പണം മേടിക്കുന്നവര്‍ക്ക്
പച്ചമലയാളത്തില്‍ മറ്റൊരു പേര് വേശ്യ
രണ്ടു പേരുകളും സമൂഹം നല്‍കുന്നതാണ് .
ഇവര്‍ രണ്ടുകൂട്ടരും ശാസ്രീയമായി ഒരു നാമവിശേഷനത്തിനു അര്‍ഹതപെട്ടവരാണ്
എന്നാല്‍ സമൂഹം സിനിമാ തിയ്യേറ്റര്‍ പോലെ A-class, B-class, C-class എന്ന തരംതിരിവ് ഇവര്ക്കിടയിലും
നടപ്പാക്കുന്നു.മാന്യതയുടെ പരിവേഷം ചാര്‍ത്തി ലൈംഗീക ബന്തം ഒരു തൊഴിലാക്കി
ഒരുക്കൂട്ടം അച്ചാമവര്‍ഗീസുമാര്‍ പല പകല്‍മന്യരുടെയും പിന്‍ബലത്തില്‍
രാഷ്ട്രീയത്തിലും സിനിമയിലും മറ്റു ഉന്നതങ്ങളിലും വിഹരിക്കുമ്പോള്‍ ,
വേശ്യാവര്‍ത്തി എന്നശാപവും പേറി നിയമത്തിന്റെയും സമൂഹത്തിന്റെയും
വിക്രതമാക്കപെട്ട സദാജാരബോധത്തിന്റെയും കാപട്ട്യങ്ങള്‍ക്ക് ബലിയാടായിതീരുന്നു. പിന്നിട്ട ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍അവരുടെ കണ്ണുകളില്‍ കാണുന്നത് ഇന്ന് തുടിക്കുന്ന
നൊന്ബരങ്ങളുടെ കനല്‍ കട്ടകളാണ്
നാട് നന്നാവില്ല..................................................................

Thursday, September 17, 2009

ഓര്‍മയിലെ സത്യം

മനസ്സിനെ തപിപ്പിക്കുന്ന ഒരു പാടു ഓര്‍മകളുമായിട്ടാണ് ഞാന്‍ സ്കൂളില്‍ ചെന്നത് .
ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ ഒരുപാടു മാറിപ്പോയിരിക്കുന്നു.
സ്കൂളിനു ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടു നെടുവീര്പുകള്‍.
വിധിയെന്ന പാഴ്മരത്തില്‍ പഴിചാരികൊന്ടു ; വേണ്ട അതൊന്നും ഇനി ഒര്കണ്ട!
എന്റെ കുട്ടീ നീ എവിടെയാണ് ........?
എന്റെ പഴയലോകം. അതെ ! സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്പങ്ങളും ഇല്ലാതെ .........
ആരോടും പരിഭവവും പരാതിയും ഇല്ലാതെ ....
അങ്ങിനെ ജീവിതത്തിന്‍റെ നല്ല വശങ്ങളിലൂടെ മാത്രം സന്ജ്ജരിച്ചിരുന്നഎന്റെ കുട്ടീ ,
ഞാന്‍ ഇന്നും നിന്നെ കാണുന്നു -എന്റെ മനസ്സിന്റെ അടിത്തട്ടില്‍ പഴയതിലും ഭംഗിയോടെ ..
ജീവിതത്തിന്‍റെ പ്രതീക്ഷകളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന ഞാന്‍
ഇപ്പോള്‍ ജീവിത പ്രയാണത്തിനിടയില്‍ എത്തിനില്കുന്നത് എവിടെയാണ് ?
കാലം എനിക്കുതന്ന പ്രരബ്തങ്ങള്‍ മറക്കാന്‍ മനപ്പൂര്‍വമായ ഒരു വേഷം കെട്ട് !
എന്റെ കുട്ടീ നീ പറയാറില്ലേ ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖത്തിന്റെ മറ്റൊരു മുഖം
ഉണ്ടെന്നു, ശരിയാണ് അതാണ് ഞാനും .
സ്കൂളില്‍ വെച്ചു ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ , സ്നേഹത്തെകുറിച്ചു ,വിവാഹത്തെക്കുറിച്ച്
പഠിപ്പിച്ചു എന്നെ വലിയ ആളാക്കണം എന്ന വീട്ടുകാരുടെ മോഹത്തെ കുറിച്ചു
പക്ഷെ വാശിയായിരുന്നു എല്ലാറ്റിനും . ആ വാശിയുടെ അനര്‍ത്ഥം ഇന്നു ഞാന്‍ അറിയുന്നു .
എന്റെ കുട്ടീ മനസ്സിലിപ്പോള്‍ നിസംഗതയാണ് . നിത്യ ശൂന്യതയാണ് ;. ഞാന്‍
കരയാറുമില്ല ചിരിക്കാറുമില്ല .
നിനക്കറിയില്ലേ ജീവിതത്തില്‍ ന്മിന്നു ഒളിച്ചോടുന്നവരെ പറ്റി, വിഷാത ഭാവം പേരുന്നവരെ എനിക്ക് പുച്ചമയിരുന്നു . ചങ്ങംപുഴയുടെ വരികള്‍ ഓര്‍മയില്ലേ ?
"ജീവിത മെനിക്കു എകാത്തതെല്ലാംജീവിതത്തോടു ഞാന്‍ ചോതിച്ചു വാങ്ങും"
യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിച്ചു നില്കുകയയിരിന്നു ഞാന്‍ .
എന്റെ ദുഖങ്ങള്‍ ഞാന്‍ ആരെയും അറിയിക്കാറില്ല . എന്റെ സന്തോഷങ്ങളില്‍ എല്ലാവര് പങ്കുചേരും
പക്ഷെ എന്റെ സന്തോഷങ്ങള്‍ തെറ്റുകളാണ് . ഒരു പക്ഷെ നീ പോലും വെറുക്കുന്ന തെറ്റുകള്‍
എന്റെ ദുഖങ്ങള്‍ എന്റെ മാത്രം ദുഖങ്ങള്‍ ആകണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍
മറ്റുള്ളവരെ എന്തിന് വിഷമിപ്പിക്കണം .
ഇന്നു ഞാന്‍ ഒന്നിനെയും കുറിച്ചു ചിന്തിക്കാറില്ല . ചിന്തിക്കുന്നത് ജീവിതത്തിന്‍റെ സ്വരവും താളവും
നഷ്ടമായവരെ കുറിച്ചു,,, വേദനിച്ചു വേദനിച്ചു നിശബ്തരകുന്നവരെ കുറിച്ചു .
എന്നാല്‍ അവരില്‍ ഒരാളാണ് ഞാനും എന്നതാണ് സത്യം. ഒന്നിനെ കുറിച്ചും ചിന്ത്ക്കാനാകാത്തവിതം മരവിപ്പാണ് മനസ്സുനിറയെ .
നിന്നോട് യാത്ര പറയുമ്പോള്‍ വീണ്ടും കാണുമെന്നോ കനനമെന്നോ കരുതിയില്ല .
പകരം ഓരോ പുതിയ അറിവും വെതനയാനെന്ന സത്യം മനസ്സുരക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു
വയ്യ ... വയ്യ വേദനിച്ചു വേദനിച്ചു ........... നിശ്ബദനാകാന്‍